Site icon Ente Koratty

പൗരോഹിത്യ സ്വീകരണം

മാനന്തവാടി രൂപത ഗൂഡല്ലൂർ വിമലഗിരി സെന്റ്മേരീസ് ഇടവക വല്ലൂരാൻ ദേവസ്യ- ലിസി ദമ്പതികളുടെ മകൻ എബിൻ(ദീപു) വല്ലൂരാൻ മാണ്ഡൃ രൂപത മെത്രാൻ അഭിവന്ദ്യ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പിതാവിൽനിന്നും ഇടവക പള്ളിയിൽവച്ച്‌ 2021 ഡിസംബർ 29ന് രാവിലെ 9-30ന് പൗരോഹിത്യം സ്വീകരിക്കുന്നു. കമില്യൻ സന്യാസ സഭാംഗമായ അദ്ദേഹം ആലുവ പൊന്തിഫിക്കൽ സെമിനാരിയിലാണ് വൈദിക പഠനം പൂർത്തിയാക്കിയത്. എറണാകുളം ജില്ലയിലെ ആലുവ കടുങ്ങല്ലൂർ സ്നേഹതീരം എച്ച്‌.ഐ.വി. പുനരധിവാസകേന്ദ്രത്തിൽ സേവനം ചെയ്യുന്നു.
1582 ഓഗസ്റ്റിൽ സെന്റ് കാമിലസ് ഡി ലെല്ലിസ് Ministry of the Infirm( അശരണരുടെ മന്ത്രിമാർ) എന്ന പേരിൽ സ്ഥാപിച്ച സംഘടന കാമില്യൻസ് എന്ന പേരിൽ അറിയപ്പെടുന്നു. മതവിശ്വാസികൾ എന്ന നിലയിൽ ഒരേ അവകാശങ്ങളും കടമകളും ഉള്ള പുരോഹിതന്മാരും സഹോദരന്മാരും ചേർന്നതാണ് ഈ സഭ. പുരോഹിതർ പ്രധാനമായും രോഗികൾക്കുള്ള ആത്മീയ പരിചരണ മേഖലയിലാണ് പ്രവർത്തിക്കുന്നത്, സഹോദരങ്ങൾ ശാരീരിക പരിചരണം നൽകുന്നു. ഇന്ന് ലോകമെമ്പാടും ഇവർ അശരണരും പാവപ്പെട്ടവരുമായവർക്കുവേണ്ടി സേവനം ചെയ്യുന്നു.
ഇന്ത്യയിൽ കർണ്ണാടകയിലെ ബംഗലുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സഭക്ക് കേരളത്തിലും ശാഖകളുണ്ട്.സ്നേഹതീരം, “സ്നേഹത്തിന്റെ തീരം”, PLHIV നും അവരുടെ കുടുംബങ്ങൾക്കുമായി കേരളത്തിലെ എറണാകുളത്ത് ഒരു റിസോഴ്സ് സെന്ററായി 2003-ൽ പ്രവർത്തനം ആരംഭിച്ചു; 2004ൽ ഇത് ആലുവയിലേക്ക് മാറ്റി. ഒക്ടോബറിൽ പിഎൽഎച്ച്ഐവിക്കായി 20 കിടക്കകളുള്ള കമ്മ്യൂണിറ്റി കെയർ സെന്റർ എന്ന പേരിൽ ഔദ്യോഗികമായി തുറക്കുന്നത് വരെ ഈ കേന്ദ്രം മാനസികവും വൈകാരികവും ആത്മീയവുമായ പിന്തുണയും ചികിത്സാ മാർഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളും എച്ച്ഐവി/എയ്ഡ്സ് വ്യാപനം തടയുന്നതിനുള്ള എച്ച്ഐവി ബോധവൽക്കരണ കാമ്പെയ്‌നുകളിൽ ഏർപ്പെട്ടിരുന്നു

മാനന്തവാടിയിലെ കാമിലിയൻ- സമൂഹത്തിന്റെ വസതിയാണിത്.രോഗികൾക്ക്, പ്രത്യേകിച്ച് എച്ച്ഐവി/എയ്ഡ്സ് ബാധിതരായ ആളുകൾക്ക് സമഗ്രമായ ആരോഗ്യപരിരക്ഷ നൽകുന്നതിന്,PLHIV യുടെ സമഗ്രമായ ആവശ്യങ്ങൾ പരിഹരിക്കുന്നതിന്, സമൂഹത്തിന്റെ പങ്കാളിത്തത്തോടെ അവരെ പരിപാലിക്കുകയും പ്രചോദിപ്പിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്തുകൊണ്ട് അവരുടെ അന്തസ്സും മൊത്തത്തിലുള്ള ജീവിത നിലവാരവും ഉറപ്പാക്കുന്നതുമായ ഒരു സേവനകേന്ദ്രമാണ് സ്നേഹതീരം.
അശരണർക്ക് ആശാകേന്ദ്രമായ കാമിലിയൻ സന്യാസ സമൂഹത്തിൽ പ്രവർത്തിക്കുവാൻ തന്റെ ജീവിതം സമർപ്പിക്കുന്ന ഫാ. എബിൻ( ദീപു) വല്ലൂരാന് പ്രാർത്ഥനാശംസകൾ നേരുന്നു.

Exit mobile version