Site icon Ente Koratty

അങ്കമാലിയില്‍ അച്ഛന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച നവജാത ശിശുവിന്‍റെ നില ഗുരുതരമായി തുടരുന്നു

അങ്കമാലിയില്‍ അച്ഛന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച നവജാത ശിശുവിന്‍റെ നില ഗുരുതരമായി തുടരുന്നു. തലക്കേറ്റ ക്ഷതത്തെത്തുടര്‍ന്ന് ആന്തരിക രക്തസ്രാവം ഉണ്ടായിട്ടുണ്ട്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

അങ്കമാലി ജോസ്പുരം സ്വദേശി ഷൈജു തോമസാണ് 54 ദിവസം പ്രായമുളള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പുലർച്ചെ കരഞ്ഞ കുഞ്ഞിനെ ഇയാൾ വായുവിൽ ഉയർത്തി വീശിയെന്നാണ് വിവരം. ബോധം നഷ്ടമായപ്പോൾ കുഞ്ഞിനെ കട്ടിലിൽ കട്ടിലിൽ എറിയുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തലക്കടിച്ചും കട്ടിലിലേക്ക് വലിച്ചെറിഞ്ഞുമാണ് ഷൈജു കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്.

പെണ്‍കുഞ്ഞ് ജനിച്ചതിലുളള നിരാശ ഭര്‍ത്താവിനുണ്ടായിരുന്നെന്നും ഇക്കാരണത്താലാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് അമ്മയുടെ മൊഴി. ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്ന സംശയവും ഇതേത്തുടര്‍ന്നുണ്ടായ കലഹവുമാണ് കുഞ്ഞിനോടുളള ക്രൂരതക്ക് പിന്നിലെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ജോസ്പുരത്ത് വാടകക്ക് താമസിക്കുകയായിരുന്നു കുടുംബം.

Exit mobile version