Site icon Ente Koratty

‘മരണം ഉറപ്പാക്കാൻ പല തവണ തലയ്ക്കടിച്ചു, ആദ്യം അടിച്ചത് ടീപോയ് കൊണ്ട്’; കോട്ടയത്ത് വീട്ടമ്മയുടെ കൊലപാതകത്തിൽ കുറ്റ സമ്മതം നടത്തി പ്രതി

കോട്ടയം വേളൂരിലെ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ കുറ്റ സമ്മതം നടത്തി പ്രതി മുഹമ്മദ് ബിലാൽ. മോഷണ ശേഷം മരണം ഉറപ്പാക്കാൻ പല തവണ തലയ്ക്കടിച്ചുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ‘മോഷണ ശേഷം മരണം ഉറപ്പാക്കാൻ പല തവണ തലയ്ക്കടിച്ചു. ടീപോയ് വച്ചാണ് ആദ്യം തലയ്ക്കടിച്ചത്. ശേഷം തെളിവ് നശിപ്പിക്കാനാണ് പാചക വാതക സിലണ്ടർ തുറന്ന് വിട്ടു’, പ്രതി പറയുന്നു. ഇരുവരെയുടെയും കൈകാലുകളിൽ ഷോക്കടിപ്പിക്കാൻ ഇയാൾ ശ്രമം നടത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കൊലപാതകത്തിലേക്ക് നയിച്ചത് സാമ്പത്തിക സഹായം നിരസിച്ചതിലുള്ള വൈരാഗ്യമാണെന്ന് പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുമരകം സ്വദേശിയായ ബിലാലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത് ഇന്നലെയാണ്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി.

പ്രതിക്ക് കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന പ്രതിക്ക് ഈ കുടുംബം ഇടക്കിടെ സഹായം നൽകിയിരുന്നു. കുറ്റകൃത്യം നടന്ന ദിവസവും പ്രതി വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. ഇയാൾക്ക് കുടിക്കാൻ വെള്ളം നൽകി. തുടർന്ന് ഇയാൾ സാമ്പത്തിക സഹായം ആവശ്യപ്പെട്ടു. എന്നാൽ ഇപ്പോൾ ഇത് നൽകാനാവില്ല എന്ന് ഇവർ പറഞ്ഞതിനെ തുടർന്ന് തർക്കം ഉടലെടുത്തു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

സിസിടിവി ദൃശ്യങ്ങളിലൂടെ മോഷണം പോയ കാർ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്. കുമരകം വഴിയാണ് കാർ സഞ്ചരിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

Exit mobile version