Site icon Ente Koratty

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് നവംബറില്‍

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മാറ്റിവച്ചിരുന്ന ഉപതെരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കേണ്ടതില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ 65 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പുകൾ നടത്തുമെന്ന് കമ്മീഷൻ വാർത്താ കുറിപ്പിൽ അറിയിച്ചു. സംസ്ഥാനത്തെ ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകളും ഈ പട്ടികയിലുണ്ട്. നവംബറിലാകും തെരഞ്ഞെടുപ്പുകൾ നടക്കുക. ഇന്ന് ചേർന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗത്തിലായിരുന്നു തീരുമാനം.

നവംബർ 29 ന് മുൻപ് ബിഹാർ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ഇതിനൊപ്പം ഉപതെരഞ്ഞെടുപ്പുകളും നടത്തുമെന്നാണ് കമ്മീഷൻ അറിയിച്ചിരിക്കുന്നത്. തീയതി പിന്നീട് തീരുമാനിക്കും. ഉപതെരഞ്ഞെടുപ്പ് നടക്കേണ്ടുന്ന മണ്ഡലങ്ങളുടെ പട്ടിക കമ്മീഷൻ പുറത്തുവിട്ടിട്ടില്ല. സംസ്ഥാനത്ത് ഏപ്രിൽ-മെയ് മാസത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കേരളത്തില്‍ ഒഴിവുള്ള കുട്ടനാട്, ചവറ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടെന്നാണ് ചീഫ് ഇലക്ടറല്‍ ഓഫീസറും സര്‍ക്കാരും നേരത്തെ കത്തുനല്‍കിയിരുന്നത്.

കോവിഡ് രോഗവ്യാപനം, ചില സംസ്ഥാനങ്ങളിലെ പ്രളയ ദുരിതം, പ്രകൃതി ക്ഷോഭം തുടങ്ങിയ സ്ഥിതിഗതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തി. തെരഞ്ഞെടുപ്പുകളെല്ലാം ഒരുമിച്ച് നടത്തുന്നതിലൂടെ, പൊലീസ് സേനയുടെ വിന്യാസം, ക്രമസമാധാനപാലനം തുടങ്ങിയവ നടപ്പാക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ കുറയുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍.

Exit mobile version