Site icon Ente Koratty

പ്രതി കിണറ്റില്‍ വീണുമരിച്ച സംഭവം; രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

പത്തനംതിട്ടയില്‍ തെളിവെടുപ്പിനിടെ കസ്റ്റഡിയിലുള്ളയാള്‍ മരിച്ച‍ സംഭവത്തില്‍ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ആര്‍ രാജേഷ്, സെഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ.കെ പ്രദീപ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

വനത്തിൽ അനധികൃതമായി പ്രവേശിക്കുക. മൃഗവേട്ട എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് മത്തായിയെ കസ്റ്റഡിയിലെടുത്തത്. എന്നാൽ അന്വേഷണവും തെളിവെടുപ്പും ക്യാമറ മെമ്മറി കാർഡ് നഷ്ടമായ വിഷയത്തിലായിരുന്നു. ഇത് ഒരു ഘട്ടത്തിലും വനം വകുപ്പ് അന്വേഷണ പരിധിയിൽ വരുന്ന വിഷയമല്ലെന്ന് അന്വേഷണ സംഘം വിലയിരുത്തി. ‌‌മെമ്മറി കാർഡ് നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയാണ് വേണ്ടിരുന്നത്. എന്നാൽ ഇവിടെ അതുണ്ടായില്ല. അധികാര പരിധിക്ക് പുറത്ത് വനം വകുപ്പ് കടന്നതും പൊലീസ് അന്വേഷണത്തിൽ കുരുക്കാകും.

മത്തായിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരെ നേരിൽ കാണാൻ അന്വേഷണ സംഘം സമയം തേടി. കൂടിക്കാഴ്ച നാളെ ഉണ്ടായേക്കും. തുടർന്ന് നിയമ വിദഗ്ധരുമായി ആലോചിച്ച് കേസിൽ ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കും. ഡിവൈഎസ്പി നല്‍കിയ റിപ്പോര്‍ട്ട് പത്തനംതിട്ട എസ്.പി കെ.ജി സൈമണ്‍ പരിശോധിക്കുകയാണ്. സംഭവത്തില്‍ പ്രതിഷേധവുമായി സി.പി.ഐ ജില്ലാ കമ്മിറ്റി രംഗത്തെത്തി. മരിച്ച ഫാം ഉടമ മത്തായിയുടെ മൃതശരീരം ആറാം ദിവസമായ ഇന്നും മോര്‍ച്ചറിയിലാണ്.

Exit mobile version