Site icon Ente Koratty

‘ആരെങ്കിലും പറയുന്നത് കേട്ട് ആരോപണങ്ങൾ ഉന്നയിക്കരുത്’; പ്രതിപക്ഷനേതാവിന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

പ്രതിപക്ഷ നേതാവ് ഉത്തരവാദിത്വപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ആളാണെന്നും ആ സ്ഥാനം ഉൾക്കൊള്ളാൻ അദ്ദേഹം തയ്യാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരെങ്കിലും പറയുന്നത് കേട്ട് ആരോപണങ്ങൾ ഉന്നയിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിദിന കോവിഡ് അവലോകനയോഗത്തിനുശേഷമുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഫയൽ പരിശോധിക്കുമ്പോൾ ഒര് ഭാഗം മാത്രം പരിശോധിച്ചാൽ പോര, ഫയലിൽ പ്രതിപക്ഷം ചിലതു വിട്ടു. ചീഫ് സെക്രട്ടറിയുടെ അടുത്ത് ഫയൽ തനിയെ നടന്ന് പോയത് അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി കാണുക എന്ന് മുഖ്യമന്ത്രി എഴുതി. അഭിപ്രായം തേടിയതാണ്. ഫയലിൽ തീരുമാനം എടുക്കുന്നതിന് മുൻപ് ചീഫ് സെക്രട്ടറി കാണണമെന്ന് അഭിപ്രായം പറഞ്ഞത് മുഖ്യമന്ത്രിയാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

പരിശോധിക്കാൻ പറഞ്ഞ കാര്യം എന്തിനാണ് മറച്ച് വച്ചതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഉറപ്പ് വേണം. ഒരു തവണയല്ല, മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയുടെ അഭിപ്രായം തേടിയത്. ഒരു പദ്ധതിയുമായും ബന്ധപ്പെട്ടും തെറ്റായ കാര്യങ്ങൾ നടന്നിട്ടില്ല. നടക്കുകയും ഇല്ല. ഏതെങ്കിലും ആക്ഷേപം കേട്ടത് കൊണ്ട് കേരളത്തിന്റെ ഭാവിയ്ക്കുള്ള പദ്ധതികൾ നിർത്തുകയും ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒരു പദ്ധതിയിലും ഒരു തരത്തിലുള്ള തെറ്റായ കാര്യങ്ങൾ നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നടക്കുകയുമില്ല
ആരോപണം കൊണ്ട് ഒരു പമ്ദ്ധതിയും നിർത്തില്ലകേരളത്തിനെ വൈദ്യുതി വാഹനത്തിന്റെ ഹബ്ബ് ആയി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി ഇവിടെ നിന്ന് മാറ്റിക്കൊണ്ടു പോകാൻ ശ്രമം നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version