Site icon Ente Koratty

കേരളത്തിൽ ജനതാ കർഫ്യു നീട്ടി

കോവിഡിനെതിരെ ജനതാ കർഫ്യു ആചരിക്കുന്ന ഞായറാഴ്ച രാത്രി 9 മണിക്ക് ശേഷവും ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടിൽ തുടർന്നു സഹകരിക്കണമെന്നു ചീഫ് സെക്രട്ടറി ടോം ജോസ്. പുറത്തിറങ്ങുകയും കൂട്ടംകൂടുകയും ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ പൊലീസിനു നിർദേശം നൽകി. നിർദേശങ്ങൾ അനുസരിക്കാത്തവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്‌ഷൻ 188 പ്രകാരമുള്ള കുറ്റമായി കണക്കാക്കും.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 1897 ലെ പകർച്ചവ്യാധി നിയന്ത്രണ ആക്ട് പ്രകാരം പൊതുജനാരോഗ്യ സംരക്ഷണം മുൻനിർത്തി സംസ്ഥാന സർക്കാർ കർശന നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റായ കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പകർച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്‌ഷൻ രണ്ടുപ്രകാരമുള്ള അധികാരങ്ങളും ഉത്തരവിലൂടെ നൽകിയിട്ടുണ്ട്.

കാസർകോട് ജില്ലയിൽ പൂർണമായും അടച്ചിടും. പൊതുഗതാഗതം പൂർണമായും അവസാനിപ്പിക്കും. അടിയന്തര സാഹചര്യം പരിഗണിച്ച് സമ്പൂർണ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നതിനുള്ള അനുമതി ജില്ലാ കലക്ടർക്ക് നൽകി. കേരളത്തിൽ നിന്നുള്ള മുഴുവൻ അന്തർ സംസ്ഥാന ബസ് സർവീസുകൾക്കും തിങ്കളാഴ്ച മുതൽ സർക്കാർ നിരോധനം ഏർപ്പെടുത്തി.

Exit mobile version